Saturday, November 12, 2011

ശ്രദ്ധാഞ്ജലി

മേളവും വാദ്യവും ഘോഷാരവങ്ങളും
പര്യവസാനിച്ചുമെന്നിട്ടുമെന്തേ?
നീയെന്റെയുള്ളത്തിനുള്ളില്‍
തെളിഞ്ഞു കത്തുന്ന ദീപമായ് ശേഷിപ്പൂ നിശ്ചയം

ഓര്‍മ്മതന്‍ വാതിലടച്ചു തഴുതിട്ടു
ഓടിവന്നതു നീ തള്ളീത്തുറന്നു
നിശതന്‍ നിശ്ശബ്ദ വീഥിയിലെങ്ങും
നിശ്വാസവായു നിറഞ്ഞു കവിഞ്ഞു

തേങ്ങലിന്‍ ശബ്ദം
ചുമരുകള്‍ക്കുള്ളില്‍
യാചകനെപ്പോലലഞ്ഞു തിരിഞ്ഞു
ഉദധിയില്‍ വീശുന്ന അനിലനെപ്പോലെ
ഉണര്‍ന്നുപിടഞ്ഞു ഞാനെന്റെ ശയ്യയില്‍

ആരുമറിഞ്ഞില്ല ആരോടും പറഞ്ഞീല
ആരായുവാനാരും തുനിഞ്ഞില്ല
വ്യഥയുടെ കുമ്പസാരമണലിലുഴലുന്ന
നിഴലായ് ഞാന്‍ നിലനില്‍ക്കുമെന്നും